കൊടുങ്ങല്ലൂർ: അവശ്യവസ്തുക്കളെന്ന വ്യാജേന വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ നാലുപേരെ അറസ്റ്റുചെയ്തു. ഇരിഞ്ഞാലക്കുട പടിയൂർ തൊഴുത്തുങ്ങൽപുറത്ത് സജീവൻ, നോർത്ത് പറവൂർ ചെറിയ പല്ലൻതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ്, മൂത്തകുന്നം മടപ്ലാംതുരുത്ത് വാടെപറമ്പിൽ യദുരഞ്ജിത്ത്, ഗോതുരുത്ത് കടവൻതുരുത്ത് കല്ലറക്കൽവീട്ടിൽ ബിജു എന്നിവരാണ് അറസ്റ്റിലായത്.
ലോക്ഡൗണിന്‍റെ മറവിൽ പഴം-പച്ചക്കറി വ്യാപാരികളെന്ന വ്യാജേനയാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒന്നരക്കോടിയോളം വിലവരും. കൊടുങ്ങല്ലൂർ കേന്ദ്രമായി കഞ്ചാവ് വിപണനം വ്യവസായമാക്കി മാറ്റിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ പിന്തുടർന്നാണ് പൊലീസ് കഞ്ചാവ് പിടിച്ചത്.
പ്രതികളുടെ വാഹനം പിന്തുടർന്ന് കൊടുങ്ങല്ലൂർ പുല്ലൂറ്റ് പാലത്തിന് സമീപത്തുനിന്ന് 78 കിലോ ഗ്രാമും, ഇരിഞ്ഞാലക്കുടയിലെ കേന്ദ്രത്തിൽനിന്ന് രണ്ടുകിലോ കഞ്ചാവുമാണ് പിടികൂടിയത്.
തൃശൂൾ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് -ഡാൻസഫ് അംഗങ്ങളും, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട, വാടാനപ്പിള്ളി, ചാലക്കുടി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.