എസ്.സി -എസ്.ടി ഗവേഷകർക്ക് മാസങ്ങളായി ഫെലോഷിപ്പില്ല; കഴിഞ്ഞ 10 വർഷം ആദിവാസി ഫണ്ട് ചെലവഴിക്കാതിരുന്നത് 793 കോടി രൂപ

കോഴിക്കോട് : സംസ്ഥാനത്തെ എസ്.സി -എസ്.ടി ഗവേഷകർക്ക് മാസങ്ങളായി ഫെലോഷിപ്പില്ല. അതേസമയം  കഴിഞ്ഞ 10 വർഷം ആദിവാസി ചെലവഴിക്കാതിരുന്നത് 793 കോടി രൂപയെന്ന് പട്ടികവർഗ വകുപ്പ്. ആദിവാസി മേഖലയിലെ സമഗ്രവികസനത്തിനായി ബജറ്റിൽ വകയിരുത്തിയ തുകയാണ് ചെലവഴിക്കാതിരുന്നത്.  2011-12 മുതൽ 2022- 23 വരെയുള്ള കണക്കാണിത്.

2022-23ൽ ബജറ്റിൽ വകയിരുത്തിയത് 690.72 കോടിയാണ്. ഇതിൽ 605.09 കോടി ചെലവഴിച്ചു. 85.62 കോടി ചെലവഴിച്ചില്ല. ഏറ്റവുമധികം തുക ചെലവഴിക്കാതെപോയത് 2019 -20 കാലത്താണ്. 699.91 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ചെലവഴിച്ചതാകട്ടെ 437.41 കോടിയാണ്. ചെലവഴിക്കാതെ ബാക്കിയായത് 262.50 കോടിയാണ്.

2021-22 ൽ 62.18 കോടിയും 2020-21ൽ 40.33 കോടിയും ബാക്കിയായി. 2017-18 ൽ ബജറ്റിൽ വകയിരുത്തിയത് 569.20 കോടിയാണ് . അതിൽ ചെലവഴിച്ചത് 530.93 കോടിയാണ്. ബാക്കി 97.49 കോടി രൂപ ചെലവഴിച്ചില്ല. 2018-19ൽ 569.30 കോടി ബജറ്റിൽ വകയിരുത്തി. അതിൽ 522.08 കോടിയാണ് ചെലവഴിച്ചത്. 47.11 കോടി രൂപ ചെലവഴിച്ചില്ലെന്നും കണക്കുകൾ പറയുന്നു.

സംസ്ഥാനത്തെ പട്ടികജാതി -വർഗക്കാരായ 350 ഓളം ഗവേഷക വിദ്യാർഥികൾ ആണ് മാസങ്ങളായി ഫെലോഷിപ്പ് കിട്ടാതെ പഠനം പ്രതിസന്ധിയിലായത്. 23,250 രൂപയാണ് പ്രതിമാസ ഫെലോഷിപ്പ് തുക. പട്ടികജാതി- വർഗ ഡയറക്ടറേറ്റ് ആണ് ഇത് അനുവദിക്കേണ്ടത്. കോഴിക്കോട് സർവകലാശാലയിൽ മാത്രം എസ്.സി-എസ്.ടി വിഭാഗക്കാരായ 50 ഗവേഷക വിദ്യാർഥികളുണ്ട്. വിദ്യാഭ്യാസ രംഗത്ത് എസ്.സി.- എസ്.ടി വിദ്യാർഥികളോട് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയുടെയും വിവേചനത്തിന്റെയും ചിത്രമാണിത്. 

Tags:    
News Summary - 793 crore rupees were not spent in the last 10 years in tribal areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.