കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിനത ടവ്.
പ്രതി നെന്മേനി കോളിയാടി കിഴക്കേക്കുന്നത്ത് വീട്ടിൽ അലക്സാണ്ടറിനെ (35) ആണ് കൽപ റ്റ പോക്സോ കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ 40 വർഷം തടവും പിഴയും വിധിച്ചു. പ്രധാന വകുപ്പുകളിലെ 10 വർഷം വീതം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകണം.
വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2016ലാണ് കേസിനാസ്പദമായ സംഭവം.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിെച്ചന്നാണ് കേസ്. പൂക്കോട് ഭാഗത്തുനിന്നാണ് പെൺകുട്ടിക്കൊപ്പം പ്രതി പിടിയിലായത്. സുൽത്താൻ ബത്തേരി സർക്കിൾ ഇൻസ്പെക്ടർ എം.ഡി. സുനിലാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. േപ്രാസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.