പാമ്പുകടിയേറ്റ് ഇന്നലെ മാത്രം ആശുപത്രിയിലെത്തിച്ചത് 32 പേരെ; സഹായവുമായി 108 ആംബുലൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റവർക്ക് സഹായവുമായി 108 ആംബുലൻസുകൾ. ഇന്നലെമാത്രം 32 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ 23 കേസുകൾ പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു. ഒമ്പത് പേരെ പാമ്പ് കടിയേറ്റുവെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് മീഡിയ കോഡിനേറ്റർ അറിയിച്ചു.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം ജില്ലകളിൽ നാലുപേരെ വീതമാണ് പാമ്പ് കടി സ്ഥിരീകരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലത്ത് മൂന്നുപേർക്കും പത്തനംതിട്ടയിൽ രണ്ടുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് കടിയേറ്റത്.

ഇതുകൂടാതെ കൊല്ലം, കോഴിക്കോട് രണ്ടുപേരെ വീതം പാമ്പുകടിയേറ്റുവെന്ന സംശയത്തിൽ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ, മലപ്പുറം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തരെ വീതവും സംശയാസ്പദ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു.

അതിനിടെ, ഇന്നലെ രണ്ട് വയോധികർ കൂടി മരിച്ചതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം ഏഴായി. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നഫീസ (70), ഇടുക്കി കാഞ്ഞാർ സ്വദേശിനി വിശാലാക്ഷി (75) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. വീടിന് സമീപം പാമ്പുകടിയേറ്റ് അബോധാവസ്ഥയിൽ വീണുകിടന്ന നഫീസയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍റിവെനം നൽകി വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.

ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപമാണ് നിൽക്കുമ്പോഴായിരുന്നു വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്. തൃശൂരിലെ അൽജോ (8), തിരുവനന്തപുരം ചിറയിൻകീഴിൽ ദിക്ഷൽ (8), ആലപ്പുഴയിലെ സലീന (42), കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചത്.

എറണാകുളം ചെറായിയിലെ റിസോർട്ടിൽ വിനോദസഞ്ചാരിക്കും ഞായറാഴ്ച പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനിയായ 38കാരി ഷർമിളക്കാണ് റിസോർട്ടിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ കാൽവിരലിൽ കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷർമിളയെ തുടർചികിത്സക്കായി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം രാമൻകുളങ്ങര സ്വദേശി സുദേവന് ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. ചുരുട്ട ഇനത്തിൽപെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയം. ആശുപത്രിയിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. പത്തനംതിട്ട മല്ലപ്പള്ളി മൂരണിയിൽ രതീഷിനും പാമ്പുകടിയേറ്റു. വെൽഡിങ് സാധനങ്ങൾ എടുത്തശേഷം തിരിച്ചുവക്കുന്നതിനിടെയാണ് കൈയ്യിൽ പാമ്പ് കടിച്ചത്. ഇയാൾ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - 32 snakebite case taken to hospital yesterday 108 ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.