തിരുവനന്തപുരം: സ്വാശ്രയ കരാറിൽ സർക്കാറിന് അഭിമാനമാണുള്ളതെന്നും കരാറിൽ മാനേജ്മെൻറ് എന്തെങ്കിലും വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരാറിൽ അംഗീകരിച്ച ഫീസിൽ നിന്നും ഒരു രൂപപോലും അധികം വാങ്ങാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മിക്ക സ്വാശ്രയ കോളേജുകളിലും പാവപ്പെട്ട കുട്ടികളുടെ ഫീസ് 25000 രൂപയാക്കി. സാധാരണക്കാരുടെ ഫീസ് എട്ട് ലക്ഷത്തിൽ നിന്നും 2.5 ലക്ഷമാക്കി കുറക്കാൻ സർക്കാറിന് കഴിഞ്ഞു. കൊഴ വാങ്ങാനാകാത്ത അസ്വസ്ഥതയാണ് യൂത്ത് കോൺഗ്രസ് സമരത്തിന് കാരണം. കൂടുതൽ കുട്ടികൾക്ക് കുറഞ്ഞ ഫീസിെൻറ ആനുകൂല്യം കിട്ടിയത് എതിർക്കുന്നതിന് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
വിദ്യാർഥികളുടെ താത്പര്യമാണ് സർക്കാർ സംരക്ഷിച്ചത്. ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതു ജനങ്ങൾക്കും മനസിലായിട്ടുണ്ട് അതിനെതിരെയുള്ള യു.ഡി.എഫിെൻറ സമരം പൊതു സമുഹം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.