മാനന്തവാടിപുഴയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: മാനന്തവാടിപുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. എടവക പഞ്ചായത്തിലെ പന്നിച്ചാലിലെ കപ്പച്ചേരി ടെയ് ലര്‍ കുഞ്ഞാലിയുടെ മകന്‍ അജ്നാസാണ് (അപ്പു-15) മരിച്ചത്. രാവിലെ ആറരയോടെ കല്‍പറ്റ തുര്‍ക്കി ജീവന്‍രക്ഷാസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച പകല്‍ മൂന്നരയോടെ അഗ്രഹാരം ഗണപതി ക്ഷേത്രത്തിനടുത്ത് കുട്ടിച്ചാത്തന്‍ കയത്തിലാണ് അജ്നാസിനെ കാണാതായത്. ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം കുളിക്കാനായി എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ മുങ്ങിപ്പോയ അജ്നാസിനായി ബന്ധുക്കളും നാട്ടുകാരും അഗ്നിശമനസേനയും പൊലീസും മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ മോശമായതോടെ സന്ധ്യയോടെ തിരച്ചില്‍ നിര്‍ത്തിവെച്ചു.

മാനന്തവാടി ഹില്‍ബ്ലൂംസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സാറയാണ് മാതാവ്. സഹോദരങ്ങള്‍: സിറാജ്, സീനത്ത്, ഷംസീന.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.