മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് നടപ്പായില്ല; എ.ഇ.ഒ മടങ്ങിപ്പോയി

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈകോടതി ഉത്തരവ് കടുത്ത പ്രതിഷേധത്തെ തുടർന്ന് എ.ഇ.ഒക്ക് വീണ്ടും നടപ്പാക്കാനായില്ല. സ്കൂള്‍ സംരക്ഷണസമിതി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ എതിർപ്പിനെ തുടർന്ന് കോഴിക്കോട് സിറ്റി എ.ഇ.ഒ കെ.എസ് കുസുമം മടങ്ങിപ്പോയി.

ഉത്തരവ് നടപ്പാക്കാൻ സാധിക്കാത്ത വിവരം മേലധികാരികളെയും കോടതിയെയും അറിയിക്കുമെന്ന് കുസുമം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തരക്ക് സ്കൂളിലെത്തിയ എ.ഇ.ഒ ഉത്തരവ് നടപ്പാക്കാൻ 11.20 വരെ കാത്തുനിന്നു. എന്നാൽ, ശക്തമായ പ്രതിഷേധമാണ് സ്കൂൾ പരിസരത്ത് അരങ്ങേറിയത്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

അതേസമയം, മലാപ്പറമ്പ് സ്കൂൾ പൂട്ടില്ലെന്നും നിയമമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാനേജര്‍ പി.കെ. പത്മരാജന്‍റെ ഹരജിയില്‍ മാര്‍ച്ച് 31നകം മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.