തിരുവനന്തപുരം: കേരളത്തിൽ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈകമാൻഡാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ. നേതൃനിരയിലെ യോജിപ്പില്ലായ്മയാണ് കോൺഗ്രസിനെ തോൽപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ഹൈകമാൻഡ് നിര്‍ദേശം പാലിക്കപ്പെട്ടില്ല. പരാജയത്തിൻെറ ഉത്തരവാദിത്വം പാർട്ടി നേതൃത്വംതന്നെ ഏറ്റെടുക്കണമെന്ന പരോക്ഷ സൂചനയും വി.ഡി. സതീശനിൽ നിന്നുണ്ടായി. വിവാദങ്ങൾ സർക്കാരിൻെര വിലയിടിച്ചെന്നും അത് പരാജയത്തിന് ആക്കം കുട്ടിയെന്നുമാണ് സതീശന്റെ നിലപാട്. തൃശൂരിലെ കോൺഗ്രസ് നേതാക്കൾ ചതിച്ചെന്ന പ്രസ്താവനയുമായി -പത്മജ വേണുഗോപാലും രംഗത്തെത്തിയിരുന്നു.
കടുത്ത പോരാട്ടത്തിനൊടുവിൽ പറവൂർ മണ്ഡലത്തിൽ നിന്നും സതീശൻ വിജയം കണ്ടിരുന്നു. 20634 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എതിര്‍ സ്ഥാനാര്‍ത്ഥി ശാരദ മോഹനെ വിഡി സതീശന്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് വി.ഡി സതീശന്‍ പറവൂരില്‍ വിജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.