തിരുവനന്തപുരം: തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്‍ എ.എം. സുബിനേഷിന്‍റെ സഹോദരി എ.എം. സുഭിഷക്ക് സര്‍ക്കാര്‍ ജോലി നല്‍കി ഉത്തരവായി. കോഴിക്കോട് ജില്ലയില്‍ ഒഴിവ് വരുന്ന മുറക്ക് എല്‍.ഡി ക്ലാര്‍ക്കായാണ് നിയമനം.
ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി 2015 നവംബര്‍ 24ന് സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. മദ്രാസ് റെജിമെന്‍റില്‍ ജവാനായിരുന്ന സുബിനേഷ് കൊയിലാണ്ടി ചേലിയ അടിയള്ളൂര്‍മീത്തല്‍ കുഞ്ഞിരാമന്‍റെയും ശേഭനയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.