കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്തുള്ള മില്‍മ പാല്‍ ഉത്പാദന കേന്ദ്രത്തിന്‍റെ ആസ്ഥാനത്ത് വന്‍ തീപിടുത്തം. കമ്പ്യൂട്ടര്‍ റൂമിലാണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ തീപിടുത്തമുണ്ടായത്. മില്‍മയുടെ വിറ്റുവരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പന്ത്രണ്ട് ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് സെര്‍വ്വറുകള്‍, പന്ത്രണ്ട് അനുബന്ധ കമ്പ്യൂട്ടറുകള്‍, ബി.എസ്.എന്‍.എല്ലിന്‍റെ ഇ.പി.ബി.എക്സ് യന്ത്രം, മൂന്ന് റൂട്ടറുകള്‍, നാല് സ്വിച്ച് ബോര്‍ഡുകള്‍, രണ്ട് എ.സി, പ്രിന്‍ററുകള്‍, ട്യൂബ് ലൈറ്റുകള്‍, ഫർണിച്ചറുകള്‍ എന്നിവക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. കാന്‍റീനും ഓഫീസ് മുറികളുമാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. വെള്ളിമാട്കുന്ന് നിന്ന് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം ഒരു മണിക്കൂർ നേരം ശ്രമിച്ചാണ് തീയണച്ചത്. വെള്ളം ഉപയോഗിച്ചാല്‍ സെർവറിലെ വിവരങ്ങൾ നശിക്കുമെന്നതിനാല്‍ സിലിക്കണൈസ്ഡ് സോഡിയം ബൈകാര്‍ബണൈറ്റ് ഉള്‍പ്പെട്ട ഡ്രൈ പൗഡര്‍ ഉപയോഗിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.