കൊച്ചി: കേരളത്തിന്‍െറ പ്രതീക്ഷക്ക് സ്വപ്നവേഗം പകര്‍ന്ന് കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന് വിജയത്തുടക്കം. ശനിയാഴ്ച രാവിലെ ആലുവ മുട്ടം യാര്‍ഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പച്ചക്കൊടി വീശിയത്. യാര്‍ഡില്‍ പ്രത്യേകം തയാറാക്കിയ 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കില്‍ മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ ഓടിയ മെട്രോ കോച്ചുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ശേഷിക്കുന്ന പരീക്ഷണ ഓട്ടങ്ങള്‍കൂടി പൂര്‍ത്തിയാക്കി കൊച്ചി മെട്രോ നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സര്‍വിസ് ആരംഭിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.
2012 സെപ്റ്റംബര്‍ 13ന് അന്നത്തെ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണ ജോലികള്‍ 2013 ജൂണ്‍ ഏഴിനാണ് ഒൗപചാരികമായി ആരംഭിച്ചത്. 1095 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 958ാമത്തെ ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്. ശേഷിക്കുന്ന 137 ദിവസങ്ങള്‍കൊണ്ട് മെട്രോ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നിര്‍മാണച്ചുമതലയുള്ള ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പദ്ധതിയില്‍ ഇനി നടക്കാന്‍ പോകുന്ന പുരോഗതി അവര്‍ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം 2017 വരെയാണ് കൊച്ചി മെട്രോയുടെ നിര്‍മാണ കലാവധി. ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍തന്നെ തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അതുപ്രകാരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ സര്‍വിസ് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോമാന്‍ എന്ന് പേരുകേട്ട ഇ. ശ്രീധരന്‍െറ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ കൂടിയാണ് കൊച്ചി മെട്രോയുടെ നേട്ടം. കൊച്ചി മെട്രോക്കുവേണ്ടി പ്രയത്നിച്ച കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി കൊച്ചി മെട്രോ യൂനിറ്റ് എന്നിവരോട് കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി നന്ദി പ്രകാശിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി കൈവരിച്ച നേട്ടത്തില്‍ കെ.എം.ആര്‍.എല്‍ എം.ഡി. ഏലിയാസ് ജോര്‍ജിനും അദ്ദേഹത്തിന്‍െറ ടീംമംഗങ്ങള്‍ക്കും പ്രത്യേകമായി സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും ഡി.എം.ആര്‍.സിയുടെ പ്രൊജക്ട് ടീമിന് സംസ്ഥാന സര്‍ക്കാറിന്‍െറ അംഗീകാരം എപ്രകാരം നല്‍കാമെന്ന് സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് നല്‍കാന്‍ കെ.എം.ആര്‍.എല്‍ എം.ഡിയെ ചുമതലപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.