പെരുമ്പാവൂരിൽ വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചു

പെരുമ്പാവൂര്‍: പതിനാറു വയസ്സുകാരിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മുടക്കുഴ ആനകല്ല് സ്വദേശിനിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുടെ  മാതാപിതാക്കളുടെ പരാതിയില്‍  കോടനാട് പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. പെണ്‍കുട്ടിയെ മര്‍ദിച്ചെന്ന വിവരം ലഭിച്ച് വീട്ടിലത്തെിയ പൊലീസ് കുട്ടിയെ താലൂക്കാശുപത്രിയില്‍ ചികിത്സക്ക് എത്തിക്കുകയായിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം പിന്നീട് വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസിയായ യുവാവും തമ്മില്‍ മുമ്പ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഇയാള്‍ കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി പറയുന്നു.

അക്രമികള്‍ പെണ്‍കുട്ടിയെ മര്‍ദിച്ച സമയത്ത് മുത്തശ്ശിയും സഹോദരിയുമാണ്  വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച വീട്ടിലത്തെിയ അഞ്ചു പേരെയും അറിയില്ളെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, കുട്ടിയുടെ ഇരു കൈകളിലും ബ്ളേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കോടനാട് എസ്.ഐ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.