കെ.എസ്.ആര്‍.ടി.സി മിനിമം നിരക്ക് ഉയര്‍ത്തുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി  ഉയര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിവരം.

യു.ഡി.എഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്ക് കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുരൂപയായി കുറച്ചത് സാധ്യതകള്‍ ആരായാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. പെട്ടെന്നുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയും വരുത്തി.

മിനിമം ചാര്‍ജിലെ കുറവുമൂലം 7.5 കോടി രൂപയാണ് പ്രതിമാസനഷ്ടം. ഡീസലിന്‍െറ വില കുറഞ്ഞതാണ് അന്ന് നിരക്ക് കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. സ്വകാര്യബസുകള്‍ ചാര്‍ജ് കുറക്കല്‍ നടപ്പാക്കിയതുമില്ല. കെ.എസ്.ആര്‍.ടി.സിക്ക് 4500ഉം സ്വകാര്യമേഖലയില്‍ 16000ഉം ബസുകള്‍ സര്‍വിസ് നടത്തുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം യാത്രികര്‍ക്കും ഈ ആനുകൂല്യം ലഭിച്ചതുമില്ല. മിനിമം ചാര്‍ജ് കുറക്കുന്ന സമയത്ത് ഡീസല്‍ വില ലിറ്ററിന് 47.50 രൂപയായിരുന്നു.

ഇതിനുശേഷം 10 തവണയാണ്  വിലയില്‍ മാറ്റം വന്നത്. നിലവില്‍ ലിറ്ററിന് 55.14 രൂപയാണ് വില. ബസ് ചാര്‍ജ് കുറച്ച ശേഷം യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തുതന്നെ മൂന്നുതവണ ഡീസല്‍ വില വര്‍ധനയുണ്ടായിരുന്നു. പെന്‍ഷന്‍ വിതരണത്തിന് തുക കണ്ടത്തെുന്നതിനുള്ള ഉപാധിയായി 15 രൂപക്ക് മുകളിലെ ടിക്കറ്റുകളില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. മിനിമം ചാര്‍ജ് കുറച്ചതുമൂലം നേരത്തേ ലഭിച്ചിരുന്നത്ര പെന്‍ഷന്‍ വിഹിതം സെസ് ഇനത്തില്‍ കിട്ടാതെയായി എന്നും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്‍റിന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.