കാഞ്ഞങ്ങാട്: രാഷ്ട്രീയ കൊലപാതകങ്ങള്‍ കടം തീര്‍ക്കലാണെന്ന സി.പി.എം നേതാവ് പി. ജയരാജന്‍െറ പ്രസംഗം പരിശോധിച്ച് കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് കണ്ണൂര്‍ ജില്ലയിലുണ്ടായ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും സി.പി.എമ്മിന്‍െറ പങ്ക് തുറന്നു സമ്മതിക്കുകയാണ് ജയരാജന്‍ ചെയ്തത്. സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
മനോജ് വധവും അരിയില്‍ ഷുക്കൂര്‍ വധവും തലശ്ശേരിയിലെ ഫസല്‍ വധവും സി.പി.എം ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങളാണെന്ന പരസ്യ സമ്മതമാണ് ജയരാജന്‍ നടത്തിയത്-ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.