ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാട് സർക്കാറിന് തിരിച്ചടി. അണക്കെട്ടിന്‍റെ സുരക്ഷക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്‌നാടിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് മാറ്റാനാവില്ലെന്നും ഭരണഘടനാ ബെഞ്ചിന്‍റെ വിധി മാറ്റണമെങ്കിൽ പുനഃപരിശോധനാ ഹരജി നൽകണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തമിഴ്നാടിനെ അറിയിച്ചു. ഇതേതുടർന്ന് തമിഴ്‌നാട് ഹരജി പിന്‍വലിച്ചു. വിഷയത്തില്‍ പുന:പരിശോധനാ ഹരജി സമര്‍പ്പിക്കുമെന്ന് തമിഴ്‌നാട് അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീകരരുടെ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടത്. അണക്കെട്ടിന്‍റെ സുരക്ഷക്കായി കേരളാ സര്‍ക്കാര്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ പിന്നെ കേന്ദ്രസേനയുടെ ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തു അധ്യക്ഷനായ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു.
ഡാമിന്‍റെ സുരക്ഷക്കായി ഒരു പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചെന്നും അതിനാല്‍ കേന്ദ്രസേന വേണ്ടെന്നുമുള്ള നിലപാടാണ് കേരളം സുപ്രീംകോടതിയിൽ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.