ചെന്നൈ: വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ലാന്‍റ് മാറ്റി സ്ഥാപിക്കണമെന്ന് ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ്. വിളപ്പില്‍ശാല സംയുക്ത സമര സമിതി നല്‍കിയ ഹരജിയിലാണ് ട്രൈബ്യൂണലിന്‍െറ ചെന്നെ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വിളപ്പില്‍ശാല മാലിന്യ പ്ലാന്‍റ് മാറ്റാനാവില്ളെന്ന തിരുവനന്തപുരം കോര്‍പറേഷന്‍െറ വാദം ബഞ്ച് തള്ളി. പ്ലാന്‍റ് അടച്ചു പൂട്ടി മൂന്ന് മാസത്തിനകം മാലിന്യം നീക്കം ചെയ്യണം. എട്ട് മാസത്തിനകം പ്ലാന്‍റ് മാറ്റി സ്ഥാപിക്കണം. പ്ലാന്‍റ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം പഴയ അവസ്ഥയിലാക്കണം. ഇതിനുള്ള ചെലവ് കോര്‍പറേഷന്‍ വഹിക്കണം. കര്‍മസമിതി രൂപീകരിച്ച് പ്ലാന്‍റിന് പുതിയ സ്ഥലം കണ്ടത്തെണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആവശ്യവും പരിസ്ഥിതി മലിനീകരണവും മുന്‍നിര്‍ത്തിയാണ് ബഞ്ച് വിധി പറയുന്നത്. ഉത്തരവിനെതിരെ കോര്‍പറേഷന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.