തൃശൂര്‍: കാല്‍കോടിയുടെ എ.ടി.എം കവര്‍ച്ചക്കേസില്‍ ഒളിവിലുള്ള എട്ടാമനെ തേടി പൊലീസ് ബംഗളൂരുവില്‍. കൃത്യം നടത്തിയവരും ഗൂഢാലോചനക്കാരും സഹായികളുമടക്കം എട്ട് പ്രതികളുള്ള കേസില്‍ ഇനി പിടിയിലാകാനുള്ളത് ഒരാള്‍ മാത്രമാണ്. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കേസിലുള്‍പ്പെട്ട പണം നിറക്കാന്‍ ബാങ്ക് നിയോഗിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്‍ നിഖില്‍രാജ് ഉള്‍പ്പെടെ ഏഴ് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും കവര്‍ച്ചക്ക് ശേഷം പണം കൊണ്ടുപോകാന്‍ സഹായിച്ചുവെന്നും കരുതുന്ന പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്. കവര്‍ച്ചക്കായി ഉപയോഗിച്ച ബൈക്കില്‍ നിഖിലിനോടൊപ്പം ഇയാളുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അന്വേഷകസംഘം ബംഗളൂരുവിലത്തെിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.