കൊച്ചി: വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ യുവനടന്‍ സിദ്ധാര്‍ഥ് ഭരതന്‍െറ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററില്‍ അബോധാവസ്ഥയിലുള്ള സിദ്ധാര്‍ഥ് 24 മണിക്കൂര്‍ കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. ഇതിന് ശേഷമേ ശസ്ത്രക്രിയ അടക്കമുള്ള തുടര്‍ചികിത്സകളെ കുറിച്ച് തീരുമാനിക്കൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് എറണാകുളം വൈറ്റിലക്കടുത്ത് ചമ്പക്കര പാലത്തിനടുത്തുവെച്ചാണ് സിദ്ധാര്‍ഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത ശേഷം തൃപ്പൂണിത്തുറയിലേക്ക് കാറോടിച്ചു പോകവെയായിരുന്നു അപകടം. അപകടത്തില്‍ സിദ്ധാര്‍ഥിന്‍െറ തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. തലച്ചോറില്‍ രക്ത സ്രാവമുള്ളതിനാലാണ് 24 മണിക്കൂര്‍ നിരീക്ഷണം വേണമെന്ന് ഡോക്ടമാര്‍ നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.