തൊടുപുഴ: രാഷ്ട്രീയ പാര്‍ട്ടികളേയും തൊഴിലാളി യൂണിയനുകളേയും ഒറ്റപ്പെടുത്തി മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം കേരളത്തിലെ തൊഴിലാളി ചരിത്രത്തില്‍ പുത്തന്‍ ഏട് രചിക്കുന്നു. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ തലമുറകളായി തോട്ടം തൊഴിലിലേര്‍പ്പെട്ട് വരികയാണ്. ലയങ്ങളില്‍ താമസിക്കുന്ന അവരെ അടിമകളെ പോലെ കരുതി പോന്ന മാനേജ്മെന്‍റ് സമീപനത്തെ പൊതു സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ ഏഴ് ദിവസമായി തുടരുന്ന സമാനതകളില്ലാത്ത സമരരീതിക്ക് കഴിഞ്ഞു. ആദ്യ ദിവസം തന്നെ മുഖ്യമായ തൊഴിലാളി യൂണിയനുകളുടെ ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുക വഴി തൊഴിലാളികള്‍ തങ്ങളുടെ നിലപാട് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുകയായിരുന്നു. നിരക്ഷരായി കണക്കാക്കി പോന്ന സ്ത്രീ തൊഴിലാളികള്‍ സമരത്തില്‍ സധൈര്യം പങ്കെടുത്ത് കാലങ്ങളായി തങ്ങള്‍ അനുഭവിച്ച് പോരുന്ന അടിച്ചമര്‍ത്തലിനെതിരെ തുറന്നടിച്ചത് മറ്റൊരു ചരിത്രപരമായ നീക്കമായി.
തൊഴിലാളി യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പതിവ് സമര പരിപാടികളില്‍ ആളെ കൂട്ടാനായി നേതാക്കള്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും പരാജയപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പൊടുന്നനെ പതിനായിരത്തോളം വരുന്ന സ്ത്രീകള്‍ സംഘടിച്ച് കഴിഞ്ഞ 120ലേറെ മണിക്കൂറുകള്‍ കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.