നെടുമ്പാശ്ശേരി: സംസ്ഥാനത്തുനിന്ന് 200 തീര്‍ഥാടകര്‍ക്കുകൂടി പൂണ്യഭൂമിയിലത്തൊന്‍ അവസരം ലഭിച്ചു. ഇവര്‍ ഈമാസം 17ന് യാത്ര തിരിക്കും.
ഇതര സംസ്ഥാന പട്ടികയില്‍നിന്ന് യാത്ര റദ്ദായവര്‍ക്ക് പകരമായി സംസ്ഥാനത്തെ കാത്തിരിപ്പു പട്ടികയില്‍നിന്ന് 150 പേര്‍ ഉള്‍പ്പെടെയാണ് 200 പേര്‍ക്ക് അവസരം ലഭിച്ചത്. 17ന് ഉച്ച 2.20നുള്ള എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലാവും ഇവര്‍ പുറപ്പെടുക.
മുംബൈയില്‍നിന്നുള്ള വിമാനമാണിത്. കേരളം, ലക്ഷദ്വീപ്, മാഹി ഉള്‍പ്പെടെ 6350 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തേ അനുവദിച്ചിരുന്നത്. ഇവര്‍ക്കായി 19 വിമാനമാണ് എയര്‍ ഇന്ത്യ അനുവദിച്ചിരുന്നത്. എന്നാല്‍, ഇതിനു പുറമെ 150 പേര്‍ക്ക് കൂടി സെലക്ഷന്‍ ലഭിച്ചതിനാലും ഇനിയും കുറച്ച് സീറ്റ് ലഭിക്കാനിടയുള്ളതിനാലും അഡീഷനല്‍ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം അധികമായി ലഭിച്ച സീറ്റുകളില്‍ സെലക്ഷന്‍ ലഭിച്ച ഹാജിമാര്‍ക്ക് മുംബൈയില്‍നിന്നാണ് യാത്ര തിരിക്കാനായത്. ഇതു കൂടി പരിഗണിച്ചാണ് വിമാനം ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
17ന് ഇവരെയും വഹിച്ച് രണ്ടാം വിമാനം ആദ്യം മുംബൈയിലേക്ക് പോകും. അവിടെനിന്ന് 140 പേരെയും കൂട്ടിയാവും ജിദ്ദയിലത്തെുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.