തൃശൂര്‍: സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹനീഫയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ മന്ത്രിയെ പുറത്താക്കണം. കൊലപാതകികള്‍ക്കു സി.എന്‍. ബാലകൃഷ്ണന്‍ വീടുപണി ചെയ്യുകയാണ്. ഡി.സി.സി ഓഫിസില്‍ എത്തിയ ഗോപപ്രതാപനുമായി സി.എന്‍ ബാലകൃഷ്ണന്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത് എന്തിനാണെന്നും പോസ്റ്ററില്‍ പറയുന്നു. ചാവക്കാട് ഗ്രൂപ്പ് പോരിന്‍്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.