ജില്ലാ ജയിലില്‍ പ്രതി ജീവനക്കാരെ ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോട്ടയം: ക്വട്ടേഷന്‍ സംഘത്തിലെ പ്രതി ജില്ലാ ജയിലില്‍ അഞ്ചു ജീവനക്കാരെ ആക്രമിച്ചു. പരിക്കേറ്റ  ജില്ലാജയില്‍ അസി. പ്രിസണ്‍ ഓഫിസര്‍മാരായ കരുനാഗപ്പള്ളി വടക്കുംതല തേമൂട്ടില്‍ ആര്‍. പ്രമോദ് (30), ഏറ്റുമാനൂര്‍ പുതുമറ രതീഷ് വി. നായര്‍ (37) എന്നിവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടക വസ്തുവെറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രധാനപ്രതി ഇത്തിത്താനം ഇളങ്കാവ് വടക്കേക്കുറ്റ് മിഥുന്‍ തോമസാണ് (27)  ആക്രമണം അഴിച്ചുവിട്ടത്. ചൊവ്വാഴ്ച രാവിലെ 11.15നാണ് സംഭവം. സംഭവത്തില്‍ ഈസ്റ്റ് പൊലീസ്  കേസെടുത്തു.
ആര്‍പ്പൂക്കരയില്‍ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ റിമാന്‍ഡിലായ നാലു പ്രതികളെയും തിങ്കളാഴ്ച രാത്രിയാണ് സബ്ജയിലിലേക്ക് കൊണ്ടുവന്നത്. വിവിധകേസുകളില്‍ നേരത്തേ ശിക്ഷ അനുഭവിച്ച പ്രതികളെ ഒറ്റസെല്ലില്‍ പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് നാലുപേരെയും വിവിധസെല്ലുകളിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ ആറിന് എണ്ണമെടുക്കാന്‍ മിഥുനെ വിളിച്ചെങ്കിലും വന്നില്ല.  ഷേവ് ചെയ്യാനും തയാറായില്ല. ഇതിനിടെ, നാലു തടവുകാരെയും തിരിച്ചറിയാന്‍  ജയില്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ ഓഫിസിലേക്ക് വിളിപ്പിച്ചു. സൂപ്രണ്ടിന്‍െറ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഗാര്‍ഡ്റൂമില്‍വെച്ച് പ്രമോദിനെ ആക്രമിക്കുകയായിരുന്നു. മുഖത്തിടിച്ചു. തടസ്സം പിടിക്കാനത്തെിയ അസി. പ്രിസണ്‍ ഓഫിസര്‍മാരായ രതീഷിനെയും മര്‍ദിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരായ പ്രദീപന്‍,  ബാബു, അസി. പ്രിസണ്‍ ഓഫിസര്‍ ഹരിപ്രസാദ് എന്നിവരെ കൈയേറ്റത്തിന് മുതിര്‍ന്നു. എല്ലാവരും ചേര്‍ന്ന് കീഴ്പ്പെടുത്തിയ പ്രതിയെ വിലങ്ങുവെച്ച് ഒറ്റക്ക് താമസിക്കുന്ന സെല്ലിലേക്ക് മാറ്റി.  പ്രമോദും രതീഷും ജില്ലാ ജനറല്‍ ആശുപത്രി  ചികിത്സയിലാണ്.
ജയിലിലെ 111 തടവുകാര്‍ക്കായി അഞ്ചു ജീവനക്കാരാണുള്ളത്. മോഷണം, പിടിച്ചുപറി, അടിപിടി, ആയുധം കൈവശംവെക്കല്‍, കുഴല്‍പണം തുടങ്ങി 12 കേസുകളില്‍ മിഥുന്‍ പ്രതിയാണ്. കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, തിരുവല്ല, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.  
ഞായറാഴ്ച വൈകീട്ടാണ്  ആര്‍പ്പൂക്കര കസ്തൂര്‍ബാ അങ്ങാടി റോഡില്‍  സ്ഫോടകവസ്തുവെറിഞ്ഞ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കേസില്‍  മിഥുന്‍ തോമസ് (27),  വിനോദ് (33),  ബിജു (35),  ജിന്‍സ് മോന്‍ (34) എന്നിവരെ ഗാന്ധിനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ആര്‍പ്പൂക്കര കോട്ടുതറയില്‍ ജോയി അഗസ്തി (58), കുടമാളൂര്‍ സ്വദേശി റെജി (55) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ജോയിയുടെ  മകന്‍ ജോബിയും സുഹൃത്തുക്കളും സ്റ്റാര്‍ട്ടാകാത്ത കാര്‍ റോഡിലൂടെ തള്ളിനീക്കുമ്പോള്‍ അക്രമികള്‍  കാറിലത്തെി. റോഡിനുവീതി കുറവായതിനാല്‍ പോകാന്‍ സാധിച്ചില്ല. പെട്ടെന്നു കാര്‍ തള്ളാന്‍  ജോബിയോട് ആവശ്യപ്പെട്ടു.  
കേടായെന്നും തള്ളിനീക്കട്ടെയെന്ന മറുപടിയില്‍ പ്രകോപിതരായ സംഘം ജോബിയെ മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരത്തെിയപ്പോള്‍ നാലംഗസംഘം വടിവാള്‍ വീശിയും ബോംബെറിഞ്ഞും ഭയപ്പെടുത്തി ഓടി രക്ഷപ്പെട്ടു.  സംഘത്തെ പിന്നീട് ഗാന്ധിനഗര്‍ മാലി ഭാഗത്തുനിന്ന് പൊലീസ് കണ്ടത്തെി. പൊലീസിനെ കണ്ടതോടെ വടിവാള്‍ വീശിയ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.