കണ്ണൂര്‍: കൊലക്കേസില്‍ പ്രതികളായവരെ സ്ഥാനാര്‍ഥികളാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാക്കാനുമുള്ള സി.പി.എം നീക്കം സമാധാനകാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ.സി. ജോസഫ്. സി.പി.എം നേതൃത്വത്തിന്‍െറ അഹങ്കാരത്തിന്‍െറയും ധിക്കാരത്തിന്‍െറയും പ്രകടമായ തെളിവാണിത്. കളങ്കിതരെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് നിലപാട് സ്വീകരിക്കുന്ന സി.പി.എം കൊലക്കേസില്‍ പ്രതിയായവരെപോലും സ്ഥാനാര്‍ഥികളാക്കുന്നത് അവരുടെ ഇരട്ടത്താപ്പ് നയത്തിന്‍െറ സൂചനയാണ്. മൃഗീയ ഭൂരിപക്ഷമുള്ള വാര്‍ഡില്‍ കൊലക്കേസ് പ്രതികളെ വിജയിപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞെന്ന് വരാം. എന്നാല്‍, ഭൂരിപക്ഷം സീറ്റില്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തിയാല്‍ പ്രസിഡന്‍റായി കൊലക്കേസ് പ്രതി വരുന്നത് ഒഴിവാക്കാന്‍ കഴിയും. ഇതനുസരിച്ച് നിലപാട് സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.