സ്നേഹസദനില്‍ നിന്ന് കാണാതായ കുട്ടികള്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: സാമൂഹികക്ഷേമ വകുപ്പിന്‍െറ കീഴിലുള്ള സ്നേഹസദനില്‍ നിന്നും കാണാതായ രണ്ട് പിഞ്ചുകുട്ടികളെ അഭയകേന്ദ്രത്തിന് തൊട്ടുപിന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെി. രാവണീശ്വരം മുക്കൂടിലെ ബാബുവിന്‍െറയും സൗമ്യയുടെയും മകന്‍ അഭിഷേക് (ഏഴ്),  ചെറുപുഴ കണ്ണിവയലിലെ പൂഞ്ചാലില്‍ ജിഷോയുടെ മകന്‍ ജെറിന്‍ (അഞ്ച്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. മരണകാരണം വ്യക്തമായിട്ടില്ല. സ്നേഹസദനില്‍ നിന്നും ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അഭിഷേകിനെയും ജെറിയെയും കാണാതായത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രാത്രി എട്ടരയോടെ കുട്ടികളെ സ്നേഹാലയത്തിന് തൊട്ടുപിറകിലെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. അഭിഷേകിന്‍െറ സഹോദരങ്ങളായ കീര്‍ത്തനയും അഭിനവും ഇതേ സ്നേഹാലയത്തിലെ അന്തേവാസികളാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് പീഡനമേല്‍ക്കേണ്ടിവരുന്ന കുട്ടികളെ കോടതിയുടെയും പൊലീസിന്‍െറയും നിര്‍ദേശത്തത്തെുടര്‍ന്നാണ് സ്നേഹാലയത്തിലത്തെിച്ചിരുന്നത്. അഭിഷേകിന്‍െറ മാതാവ് സൗമ്യ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമിതമായി ഗുളിക കഴിച്ചാണ് സൗമ്യ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. കുട്ടികളുടെ മൃതദേഹങ്ങള്‍ ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തത്തെിയിട്ടുണ്ട്.    

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.