കോഴിക്കോട്: ആണും പെണ്ണും തുല്യരാണെന്ന് വാദിക്കുന്നവരെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു എന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ. ആണുങ്ങൾക്കുള്ള കഴിവ് പെണ്ണുങ്ങൾക്കും പെണ്ണുങ്ങൾക്കുള്ള കഴിവ് ആണുങ്ങൾക്കുമില്ല. പ്രസവം, പരിചരണം എന്നിവ സ്ത്രീകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. അമേരിക്കയിലും യൂറോപ്പിലും സങ്കീർണമായ ശസ്ത്രക്രിയകളിലും മനക്കരുത്ത് ആവശ്യമുള്ള മറ്റ് രംഗങ്ങളിലും പുരുഷൻമാരാണ് തിളങ്ങുന്നത്. യുദ്ധരംഗത്തും ആണുങ്ങളാണ് മുന്നിലുള്ളതെന്നും കോഴിക്കോട് ടൗൺഹാളിൽ എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം വ്യക്തമാക്കി.
ലിംഗസമത്വവാദം ഇസ് ലാമികമല്ല, ബുദ്ധിപരമല്ല, മനുഷ്യത്വപരവുമല്ല. ക്ലാസുകളിൽ ഒരേ ബെഞ്ചിലിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ് ലാമിനെതിരെയുള്ള ഒളിയമ്പാണ്. ചുംബന സമരത്തെ വിമർശിച്ചതിന് എന്നെ എല്ലാവരും വിമർശിച്ചിരുന്നു. ആ സമരം നടത്തിയവരുടെ ഗതി ഇപ്പോൾ എന്തായി എന്ന് നമുക്കറിയാമെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.