ഹൈകോടതിക്കെതിരെ വിമർശവുമായി സുധീരൻ

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവെ ഹൈകോടതി നടത്തിയ പരാമർശത്തിനെതിരെ വിമർശവുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ഹൈകോടതി പരാമർശം തെറ്റാണ്. ഇത് അനുചിതവും അനവസരത്തിലുള്ളതും കോടതിയുടെ അധികാരപരിധി ലംഘിക്കുന്നതുമാണ്. പരാമർശം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കേസ് ഡയറി പരിശോധിക്കാതെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ചാണ് കേസ് വിലയിരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളിയുടെ പ്രസംഗം സർക്കാറിെൻറ വിവേചനത്തിന് എതിരാണെന്നും ഏതെങ്കിലും മതത്തിന് എതിരാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവെ ഇന്നലെ ഹൈകോടതി ജഡ്ജി ഭവദാസൻ നിരീക്ഷിച്ചിരുന്നു.

കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായ നൗഷാദ് എന്ന യുവാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് സൂചിപ്പിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മുസ് ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനെതിരെ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.