കണ്ടാലറിയാവുന്നവരെല്ലാം ഡി.സി.സി ഭാരവാഹികളായി –യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: നേതൃത്വത്തിന് സമനില തെറ്റിയതായാണ് ഡി.സി.സി ഭാരവാഹികളുടെ പുന$സംഘടനയിലൂടെ വ്യക്തമാകുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടാലറിയാവുന്നവരെയെല്ലാം ഭാരവാഹികളാക്കിയ പുന$സംഘടന അടിയന്തരമായി നിര്‍ത്തണം. മിക്ക ജില്ലകളിലും ഒരു മാനദണ്ഡവുമില്ലാതെയാണ് ഭാരവാഹികളെ നിയമിച്ചത്. 75ഉം 100ഉം പേരാണ് മിക്ക ജില്ലകളിലും ഭാരവാഹികളായത്. ഡി.സി.സി യോഗം ചേരാന്‍ കടപ്പുറത്ത് പോകേണ്ട അവസ്ഥയാണുള്ളത്. ജംബോ കമ്മിറ്റിയെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മൗനം പാലിക്കുന്നത് അപകടകരമാണ്. പുന$സംഘടന പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുള്ള മാന്യത ഇല്ലാതാക്കി. കോണ്‍ഗ്രസില്‍ ഇനി വേദി സദസ്സും സദസ്സ് വേദിയുമാകുമെന്ന സ്ഥിതിയാണ്. അഭിമാനമുണ്ടെങ്കില്‍ അനര്‍ഹര്‍ കിട്ടിയ സ്ഥാനം രാജിവെക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.