മുല്ലപ്പെരിയാര്‍ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ രാത്രിയില്‍ തുറന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സ്പില്‍വേയിലെ ഷട്ടറുകള്‍ വീണ്ടും തമിഴ്നാട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.72 അടിയായതോടെയാണ് രാത്രിയില്‍ ഷട്ടറുകള്‍ തുറക്കരുതെന്ന കേരളത്തിന്‍െറ ആവശ്യം തള്ളി  നാലു ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച രാത്രി പത്തോടെയാണ് അര അടി വീതം ഷട്ടറുകള്‍ തുറന്നത്. ഇതു വഴി സെക്കന്‍ഡില്‍ 800 ഘന അടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 2900 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2100 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്. അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിടുന്ന ഘട്ടത്തില്‍ തമിഴ്നാട്ടിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും ഡാമില്‍ ഉണ്ടായിരുന്നില്ല. തമിഴ്നാടിന്‍െറ അസി.എന്‍ജിനീയര്‍മാരായ കുമാര്‍, രാമേശ്വരന്‍ എന്നിവര്‍ മാത്രമാണ് അണക്കെട്ടിലുണ്ടായിരുന്നത്. മുന്‍കൂട്ടി വിവരം അറിയിക്കാതിരുന്നതിനാല്‍ കേരളത്തിന്‍െറ ജലവിഭവകുപ്പ് ഉദ്യോഗസ്ഥരും ജലം തുറന്നുവിടുമ്പോള്‍ അണക്കെട്ടില്‍ ഉണ്ടായിരുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.