ന്യൂഡല്‍ഹി: ആനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നും ഇത് ആറാഴ്ച്ചക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി. ആനപരിപാലന ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ ക്രിമിനല്‍ നടപടിക്കുപുറമെ കോടതി നടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
അതേസമയം ക്ഷേത്രാവശ്യങ്ങള്‍ക്കുവേണ്ടി ആനകളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇങ്ങനെ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതത്തിന് ഇടവരുത്തുമെന്നും സര്‍ക്കാര്‍ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.