തിരുവനന്തപുരം: അഴിമതിക്കാരായ ചീഫ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തതിന്‍െറ പേരില്‍ മന്ത്രിമാരായ പി.ജെ. ജോസഫും വി.കെ. ഇബ്രാഹീംകുഞ്ഞും പ്രതിഷേധിക്കുന്നത് അഴിമതി മൂടിവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
അഴിമതിക്കാരെ എന്നും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അങ്ങനെയുള്ള മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഈ ചീഫ് എന്‍ജിനീയര്‍മാരുടെ സസ്പെന്‍ഷന്‍ റദ്ദ് ചെയ്ത് വീണ്ടും അഴിമതിക്ക് കളമൊരുക്കാനും അതിന്‍െറ പങ്കുപറ്റാനുമുള്ള ലീഗിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും ഗൂഢതന്ത്രമാണ് ഇതിനു പിന്നില്‍. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി നിര്‍ബന്ധിതമായത്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്, ലീഗ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.