പിടിയിലായ രതീഷ് കുമാർ, അരുൺ
കണ്ണൂർ: മദ്യലഹരിയിൽ തമ്മിലടിക്കുന്നവരെ പിടിച്ചുമാറ്റാൻ പോയ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട അടൂർ അയനിവിളയിൽ രതീഷ് കുമാർ (39), ജി. അരുൺ (30) എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ മാങ്ങാട്ടുപറമ്പ് കെൽട്രോൺ നഗറിൽ മദ്യലഹരിയിൽ രണ്ടുപേർ തമ്മിലടിക്കുന്നതായി തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിൽ നാട്ടുകാർ വിളിച്ചറിയിച്ചു. ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് കണ്ണപുരം എ.എസ്.ഐ റഷീദ് നാറാത്ത്, സി.പി.ഒമാരായ ജിതിൻ, ശരത്ത് എന്നിവർ സ്ഥലത്തെത്തിയത്. ഇതോടെ പൊലീസുകാരെ പ്രതികൾ ആക്രമിച്ചു. ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
തലക്ക് അടിയേറ്റ സി.പി.ഒ ശരത് ആശുപത്രിയിൽ ചികിത്സ തേടി. പൊതുസ്ഥലത്ത് മദ്യപിച്ചതിനും പൊലീസിനെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പറശ്ശിനിക്കടവിലെത്തിയ പ്രതികൾ മടക്കയാത്രക്കിടയിലാണ് പൊലീസിനെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.