മാന്ദ്യത്തില്‍നിന്ന് കയറാന്‍ വര്‍ഷങ്ങളെടുക്കും –ഐ.എം.എഫ്

റോം: സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഇറ്റലി പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ്.  യൂറോസോമിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇറ്റലി.  2008ലാണ് രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത്. കിട്ടാക്കടം മൂലം തകര്‍ച്ചയിലായ ബാങ്കുകള്‍ തിങ്കളാഴ്ച വീണ്ടും നഷ്ടത്തിലേക്കു വീണു. ബാങ്കിങ് ഓഹരികള്‍ നാലുശതമാനമാണ് ഇടിഞ്ഞത്. ഇറ്റലി സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറും. എന്നാല്‍, സുദീര്‍ഘമായ പ്രക്രിയമൂലമേ അത് സാധ്യമാവൂ. അതായത് 2020 ഓടെ മാത്രമേ 2008നു മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് രാജ്യത്തിന് തിരിച്ചത്തൊനാവൂവെന്നും ഐ.എം.എഫ് പറഞ്ഞു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയതും ഇറ്റാലിയന്‍ ബാങ്കിങ് മേഖലക്ക് തിരിച്ചടിയായി. ജൂണ്‍ 23നു ശേഷം ബാങ്കുകള്‍ നേരിട്ട മൂന്നാമത്തെ വലിയ പതനമാണിത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.