അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ ക്രിസ്ത്യന്‍ ഇടവകളോട് ഒരോ അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍ നിന്നു തന്നെ ഇതിന് തുടക്കമിടുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഉടന്‍ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കും. മാര്‍പ്പാപ്പയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സെന്‍്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ സ്വീകരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി പുനരധിവാസ പരിപാടികള്‍ക്ക് 60 മില്യന്‍ യൂറോ സംഭാവന നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു. അഭയാര്‍ഥികള്‍ വന്‍തോതില്‍ എത്തുന്ന ഇറ്റലിയില്‍ 25,000ല്‍ അധികം ക്രിസ്ത്യന്‍ ഇടവകകളാണുള്ളത്. ജര്‍മനിയില്‍ 12,000ല്‍ അധികം ഇടവകകളുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.