സിന്ധ് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ മകന്‍ മോചിതനായി

ലാഹോര്‍: സിന്ധ് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ മകനെ താലിബാനില്‍നിന്ന് മോചിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ താലിബാനുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അഭിഭാഷകനും ചീഫ് ജസ്റ്റിസ് സജ്ജാദ് അലി ഷായുടെ മകനുമായ അവായിസ് അലി ഷായെ മോചിപ്പിച്ചത്. സൈനിക നീക്കത്തില്‍ മൂന്നു താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തഹ് രീകെ താലിബാനാണ് അവായിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സൈന്യം അറിയിച്ചു. ബന്ദിയെ വിട്ടയക്കുന്നതിന് താലിബാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കറാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജൂണ്‍ 20നാണ് തട്ടിക്കൊണ്ടുപോയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.