ഗസ്സ ജനതക്ക് 22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം


യുനൈറ്റഡ് നേഷന്‍സ്: 2014ലെ ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ വീട് നഷ്ടപ്പെട്ട ഗസ്സക്കാര്‍ക്ക് ഐക്യരാഷ്ട്രസഭ 22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കും. ഗസ്സയിലിപ്പോള്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ കഴിയുന്ന 189 കുടുംബങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക. ഇതിനകം, 1200ത്തിലധികം കുടുംബങ്ങള്‍ക്ക് ഈ വകയില്‍ യു.എന്‍ സഹായം ലഭിച്ചിട്ടുണ്ട്. 2014 ജൂലൈയില്‍ ആരംഭിച്ച് രണ്ടുമാസത്തോളം തുടര്‍ന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗസ്സയിലെ 28,000ത്തിലധികം വീടുകളാണ് തകര്‍ന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ 2000ത്തോളം ഫലസ്തീനികളും കൊല്ലപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.