അല്ലാഹു എന്ന് പറഞ്ഞു, വിയര്‍ത്തു, മുസ് ലിം ദമ്പതികള്‍ വിമാനത്തില്‍നിന്നു പുറത്ത്

ഷികാഗോ: വിമാനം കയറിയ പാക് പൗരരായ യു.എസ് ദമ്പതികള്‍ അല്ലാഹു എന്ന് പറയുന്നതും, വിയര്‍ക്കുന്നതും വിമാന ജീവനക്കാരി കണ്ടു. ഉടന്‍ പൈലറ്റിന് റിപ്പോര്‍ട്ട് ചെയ്തതോടെ വിമാനം പുറപ്പെടുന്നതിന് മുമ്പ് ഡെല്‍റ്റ എയര്‍ലൈന്‍സ് അധികൃതര്‍ ഇരുവരെയും യാത്രയില്‍നിന്ന് വിലക്കി. ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍നിന്നു യു.എസിലെ ഒഹായോയിലേക്ക് യാത്ര പുറപ്പെടവെ, നാസിയ, ഭര്‍ത്താവ് ഫൈസല്‍ അലി എന്നിവരാണ്  ഇസ്ലാമോഫോബിയ എന്നാരോപിക്കപ്പെടുന്ന തുടര്‍ച്ചയായ സംഭവങ്ങളുടെ ഇരകളായത്.

ഹിജാബ് ധരിച്ച സ്ത്രീ, ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും കൂടെയുള്ളയാള്‍ വിയര്‍ക്കുന്നുണ്ടെന്നുമാണത്രെ ജീവനക്കാരി പൈലറ്റിനോട് പരാതിപ്പെട്ടത്. വിമാന അധികൃതരുമായി ബന്ധപ്പെട്ട പൈലറ്റ് ദമ്പതിമാരെ വഹിച്ച് വിമാനം പറത്താനാവില്ളെന്ന് ശഠിച്ചുവത്രെ.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് യു.എസ് ഗതാഗത വകുപ്പിനോട് ദമ്പതികള്‍ ആവശ്യപ്പെട്ടു. ജൂലൈ 26ന് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ദുരനുഭവമുണ്ടായ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ഡല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.