ന്യൂയോര്‍ക്ക് : ഫോക്സ് ന്യൂസ് ചെയര്‍മാനും സി.ഇ.ഒയുമായ റോജര്‍ എയില്‍സ് രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. മാധ്യമ രാജാവായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െറ മാധ്യമ ടീമിലെ പ്രധാനാംഗമായിരുന്നു ഇദ്ദേഹം. ഫോക്സ് ന്യൂസ് അവതാരിക ഗ്രേചന്‍ കാള്‍സന്‍ രണ്ടാഴ്ച്ച മുമ്പ് എയില്‍സിനെതിരെ ലൈംഗികാതിക്രമത്തിന് പരാതി കൊടുത്തിരുന്നു. അദ്ദേഹത്തിന്‍െറ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ എന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു പരാതി. ന്യൂജേഴ്സി സ്റ്റേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്.
ഇതിന് മുമ്പ് 2014 ല്‍ ഇത്തരത്തില്‍ ലൈംഗികാരോപണങ്ങളില്‍ റോജര്‍ എയില്‍സ് പങ്കാളിയായിരുന്നു. എന്നോട് ബന്ധപ്പെടാന്‍ തയ്യാറായാല്‍ ശമ്പളത്തോടൊപ്പം 100 ഡോളര്‍ അധികം തരാമെന്ന് കമ്പനിയിലെ തൊഴിലാളിയോട് റോജര്‍ എയില്‍സ് പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്നാണോ രാജിയെന്ന് കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.