വാഷിങ്ടണ്‍: മറവിരോഗത്തിന് ചികിത്സക്കത്തെിയ 92കാരിയെ ഉപദ്രവിച്ചതിന് ഇന്തോ-അമേരിക്കന്‍ നഴ്സിനെ അറസ്റ്റ് ചെയ്തു. ഇലനോയിലെ ക്ളെര്‍മോണ്ട് ഹീത്ത് പുനരധിവാസകേന്ദ്രത്തിലെ നഴ്സ് ഹന്‍സാമത്തേ സിങ്ങിനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. സിങ് രോഗിയെ ഉപദ്രവിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2000 യു.എസ് ഡോളര്‍ ജാമ്യത്തുക കെട്ടിവെച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തെ ജയിലില്‍നിന്ന് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, പുനരധിവാസകേന്ദ്രത്തിലെ ജോലിയില്‍നിന്ന് ഇദ്ദേഹത്തെ പുറത്താക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.