തുര്‍ക്കിയുടെ ഗസ്സ സഹായക്കപ്പല്‍ ഇസ്രായേലിലത്തെി

തെല്‍ അവീവ്: 11,000 ടണ്‍ ചരക്കുകളുമായി തിരിച്ച തുര്‍ക്കിയുടെ സഹായക്കപ്പല്‍ ഇസ്രായേല്‍ തുറമുഖമായ അശ്ദോദിലത്തെി. ഭക്ഷണവും കുട്ടികള്‍ക്കുള്ള അവശ്യവസ്തുക്കളുമാണ് ‘ലേഡി ലൈല’ കപ്പലിലുള്ളത്. തുര്‍ക്കി നയതന്ത്ര പ്രതിനിധികളും ഇസ്രായേല്‍ വിദേശകാര്യ വക്താവും തുറമുഖത്ത് സന്നിഹിതരായിരുന്നു. ആറു വര്‍ഷം മുമ്പ് ഗസ്സ മുനമ്പിലേക്ക്  സഹായവുമായി തിരിച്ച മവിമര്‍മര കപ്പലിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിന്‍െറ കുറ്റസമ്മതം കൂടിയായിരുന്നു കപ്പലിന് നല്‍കിയ സ്വീകരണ ചടങ്ങ്.
10,000 കളിപ്പാട്ടങ്ങളും 10,000 ഭക്ഷണപ്പൊതികളും കപ്പലിലുണ്ട്. അഞ്ചു ടണ്‍ ഭക്ഷ്യധാന്യ പൊടികളും 2000 ടണ്‍ അരിയും പഞ്ചസാരയും അടങ്ങിയ തുര്‍ക്കിഷ് റെഡ് ക്രെസന്‍റിന്‍െറ സഹായവും ഗസ്സയിലത്തെും. ആറുവര്‍ഷത്തോളം നിശ്ചലമായ തുര്‍ക്കി-ഇസ്രായേല്‍ നയതന്ത്രബന്ധം ജൂണ്‍ 27ന് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുന$സ്ഥാപിച്ചത്. ഒത്തുതീര്‍പ്പിന്‍െറ ഭാഗമായാണ് ഗസ്സയിലേക്കുള്ള സഹായക്കപ്പലിന് ഇസ്രായേല്‍ അനുമതി നല്‍കിയത്.  
2010ല്‍ ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന മവിമര്‍മര കപ്പലിനുനേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയായിരുന്നു. ആക്രമണത്തില്‍ 10 തുര്‍ക്കി പൗരന്മാര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ മാപ്പുപറയുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ഗസ്സക്ക് മേലുള്ള ഉപരോധം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് ബന്ധങ്ങള്‍ പുന$സ്ഥാപിക്കാന്‍ നിബന്ധനകളായി തുര്‍ക്കി മുന്നോട്ടുവെച്ചത്. 2013ല്‍ നെതന്യാഹു മവിമര്‍മര സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 130 കോടി രൂപ (20 മില്യന്‍ യു.എസ് ഡോളര്‍) നഷ്ടപരിഹാരവും, ഗസ്സയില്‍ തുര്‍ക്കിയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്  അനുമതിയും നല്‍കാന്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ ഇസ്രായേല്‍ സമ്മതിച്ചു. നയതന്ത്ര പ്രതിനിധികളെ നിയമിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
തുറമുഖത്തത്തെിയ ചരക്കുകള്‍ പെരുന്നാളിന് തലേന്നുതന്നെ ഗസ്സയിലത്തെിക്കാന്‍ ഊര്‍ജിതശ്രമം നടത്തുമെന്ന് ഇസ്രായേല്‍ വിദേശകാര്യ വക്താവ് പറഞ്ഞു. 2007ല്‍ ഗസ്സയില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഹമാസ് അധികാരത്തിലേറിയതോടെയാണ് ഇസ്രായേലും ഈജിപ്തും ഉപരോധം ആരംഭിച്ചത്. ഉപരോധം ലംഘിച്ച് മുനമ്പിലേക്ക് സഹായമത്തെിക്കാനാണ് മവിമര്‍മര കപ്പല്‍ പുറപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.