നൈജീരിയയില്‍ ബോക്കോഹറാം തടവിലാക്കിയ 178 പേരെ സൈന്യം മോചിപ്പിച്ചു

അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം തടവിലാക്കിയ 178 പേരെ മോചിപ്പിച്ചതായി സൈന്യം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോയില്‍ നിന്നാണ് സൈന്യം ഇവരെ മോചിപ്പിച്ചത്. രക്ഷപ്പെടുത്തിയവരില്‍ 101 കുട്ടികളും 67 സ്ത്രീകളുമുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.  നിരവിധി ക്യാമ്പുകള്‍ തകര്‍ത്ത സൈന്യം ബൊക്കോഹറാം കമാന്‍ഡറെ പിടികൂടി. ബൊക്കോഹറാമിന് സ്വാധീനമുള്ള സാംബിസ വനമേഖലയില്‍  വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം സൈന്യം ആക്രമണം നടത്തിയിരുന്നു. ബൊക്കോഹറാം തടവിലാക്കിയ 71പേരെ  കഴിഞ്ഞ ആഴ്ച സൈന്യം മോചിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.