ലൈവില്‍ അശ്ലീലം പറഞ്ഞ യുട്യൂബര്‍ അറസ്റ്റില്‍

ചെന്നൈ: ലൈവ് സ്ട്രീമിങ്ങില്‍ അശ്ലീലവും അധിക്ഷേപകരവുമായി സംസാരിച്ചതിന് തമിഴ് യുട്യൂബര്‍ അറസ്റ്റില്‍. പബ്ജി മദന്‍ എന്ന മദന്‍ കുമാറിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കൃതികയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച മുതല്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ധര്‍മപുരിയില്‍നിന്നാണ് അറസ്റ്റിലായത്. 160 ഓളം പേരാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നത്. ഇരുവരുടെയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

ഏറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള നിരവധി യുട്യൂബ് ചാനലുകള്‍ സേലം സ്വദേശിയായ മദനന് ഉണ്ട്. ഭാര്യ കൃതികയാണ് ചാനലുകളുടെ അഡ്മിനിസ്‌ട്രേറ്റര്‍. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ ഇരുവരും സമ്പാദിച്ചിരുന്നെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചാനലുകളുടെ സബ്‌സ്‌ക്രൈബേഴ്‌സ് വര്‍ധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു സബ്‌സ്‌ക്രൈബേഴ്‌സില്‍ കൂടുതലും.

സ്ത്രീകളോടും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടും മദന്‍ നടത്തിയ അശ്ലീലവും അധിക്ഷേപകരവുമായ സംഭാഷണങ്ങളുള്ള ഓണ്‍ലൈന്‍ ഗെയിമിങ് വീഡിയോകള്‍ അടക്കം ദമ്പതികള്‍ യുട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചതായി പരാതികളില്‍ പറയുന്നു.

Tags:    
News Summary - YouTuber accused of obscene talk in live-streamed game videos, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.