സുപ്രീംകോടതിക്ക് മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ബി.എസ്.പി എം.പിക്കെതിരെ ബലാത്സംഗ പരാതി നൽകിയതിന് വേട്ടയാടപ്പെടുന്നുവെന്ന് വ്യക്തമാക്കി സുപ്രീംകോടതിക്ക് മുന്നിൽ തീകൊളുത്തിയവരിൽ യുവാവ് മരിച്ചു. ഉത്തർ പ്രദേശുകാരനായ യുവാവാണ് മരിച്ചത്. യുവാവിനൊപ്പം സ്വയം തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെയാണ് ഇരുവരും സുപ്രീംകോടതിക്ക് മുന്നിലെത്ത് സ്വയം തീകൊളുത്തിയത്. പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനിൽേക്കയായിരുന്നു സംഭവം.

ആത്മാഹൂതിക്കൊരുങ്ങുന്നതിന് തൊട്ടുമുമ്പ് യുവതിയുടേതായ ഫേസ്ബുക്ക് ലൈവ് വിഡിയോ പുറത്തുവിട്ടിരുന്നു. ബഹുജൻ സമാജ്വാദി പാർട്ടി എം.പി അതുൽ റായ്ക്കെതിരെ യുവതി ബലാത്സംഗ പരാതി നൽകിയിരുന്നു. കേസിൽ എം.പിയെ പൊലീസ് സഹായിക്കുകയാണെന്നും പരാതി നൽകിയ തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. ' ഞങ്ങൾക്കെതിരെ വ്യാജ കേസുകളും ജാമ്യമില്ലാ വാറണ്ടും പുറെപ്പടുവിക്കാൻ കഴിയും. ഇതാണ് ഉത്തർപ്രദേശിലെ നിയമസംവിധാനം' -ആത്മാഹുതിക്ക് മുമ്പ് യുവാവ് പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി. 2019ലാണ് എം.പി അതുൽ രാജിനെതിരെ ഇവർ ബലാത്സംഗ പരാതി നൽകിയത്. എന്നാൽ, ജനനതീയതി സംബന്ധിച്ച് വ്യാജരേഖ ചമച്ചുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം നവംബറിൽ അതുൽ രാജിൻെറ സഹോദരൻ യുവതിക്കെതിരെ പരാതി നൽകി. ഇതോടെ വഞ്ചന, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയവ കുറ്റങ്ങൾ ചുമത്തി യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നാലെ, യുവതിയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയും വാരാണസിയിലെ പ്രാദേശിക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

Tags:    
News Summary - Young man commited suicide in front of Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.