ന്യൂഡൽഹി: ഡൽഹിയിൽ അടിയന്തരമായി ഒാക്സിജൻ എത്തിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു.
ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്താൻ നിങ്ങൾക്ക് കഴിയും, എന്നാൽ ഞങ്ങൾക്ക് അതിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. നിങ്ങൾ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത് -ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന് സുപ്രീംകോടതി ഏപ്രിൽ 30ന് ഉത്തരവിട്ടിരുന്നു. ഇതിൽ തുടർനടപടികളൊന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് കോടതി കേന്ദ്രത്തിന് നിർദേശം നൽകി. എട്ട് ജീവൻ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇതിൽ കണ്ണടയ്ക്കാൻ കഴിയില്ല -കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.