ലഖ്നൗ: ഉത്തർ പ്രദേശ് കോവിഡ് കൈകാര്യം ചെയ്ത രീതി പല സംസ്ഥാനങ്ങളും രാജ്യങ്ങളും വരെ മാതൃകയാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്. യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാൺപൂറിന്‍റെ പഠനം റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.
''വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ ഉത്തർ പ്രദേശിന് വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. സൗകര്യങ്ങളുെട അപര്യാപ്തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഉത്തർപ്രദേശ് കോവിഡ് കൈകാര്യം ചെയ്ത രീതി നിരവധി സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും വരെ മാതൃകയാണ്''.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ ആരോഗ്യമേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കിൽ മഹാമാരിക്കെതിരെ പൊരുതാൻ രാജ്യത്തിന് സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മാത്രമല്ല, ഉത്തർപ്രദേശിൽ ചികിത്സ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ഞങ്ങൾക്കായി'' -യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.