ആരും തിരിഞ്ഞുനോക്കിയില്ല; യു.പിയിലെ മോർച്ചറിയിൽ സ്ത്രീയുടെ മൃതദേഹം എലികൾ തിന്നു

ലഖ്നോ: ആരും ഏറ്റെടുക്കാൻ വരാഞ്ഞതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം എലികളും ഉറുമ്പുകളും ഭക്ഷണമാക്കി. നാലുദിവസമാണ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചത്. പക്ഷേ, പോലീസുകാരോ ആരോഗ്യവകുപ്പ് അധികൃതരോ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല. ബുധനാഴ്ചയാണ് മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ അസംഗഡിലെ ബൽറാംപുർ മണ്ഡല്യ ആുപത്രിയിലാണ് സംഭവം.

ഏപ്രിൽ 29നാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അജ്ഞാത സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേദിവസം ഇവർ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം അടക്കമുള്ള തുടർ നടപടികൾക്കായി പൊലീസ് എത്തിയില്ല. ആശുപത്രി അധികൃതരും പിന്നീട് മോർച്ചറിയിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല.

ബുധനാഴ്ചയാണ് മൃതദേഹം എലികളും ഉറുമ്പുകളും കടിച്ചുമുറിച്ചതായും ഭക്ഷിച്ചതായും ശ്രദ്ധയിൽപ്പെട്ടത്. വ്യാഴാഴ്ച പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികൾ എടുത്തെന്നും അതിനുശേഷം മൃതദേഹം സംസ്കരിക്കുമെന്നും അസംഗഡ് ചീഫ് മെഡിക്കൽ ഓഫിസർ എ.കെ. മിശ്ര പറഞ്ഞു. 

Tags:    
News Summary - Woman’s body left in hospital mortuary for 4 days, eaten by rats and ants in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.