യു.പിയിൽ 60 കാരിക്ക് നേരെ നിറയൊഴിച്ചത് പത്തുതവണ; മകനെയും കൊലപ്പെടുത്തി- വിഡിയോ

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വൃദ്ധയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തി. നിചേതാർ കൗർ(60), മകൻ ബൽവീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ചെത്തിയ മൂന്നംഗ അക്രമി സംഘം വൃദ്ധയുടെ നെഞ്ചിലേക്കും മുഖത്തും പത്തു തവണ വെടിയുതിർക്കുന്നതിെൻറ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇവരുടെ മകനെ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിലും കണ്ടെത്തി.

ബുധനാഴ്ചയാണ് സംഭവം നടന്നത്. വീടിന് പുറത്തെ തൊട്ടടുത്ത കട്ടിലുകളിലായി നിചേതാർ കൗറും മറ്റൊരു സ്ത്രീയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഒരാൾ എത്തി നാടൻ പിസ്റ്റൽ ഉപയോഗിച്ച് നിചേതാർ കൗറിെൻറ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. തോക്കുമായി രണ്ടുപേർ കൂടി എത്തുകയും കട്ടിലിന് സമീപത്തുണ്ടായിരുന്ന സ്ത്രീക്ക് നേരെ തോക്കു ചൂണ്ടി അവിടെ നിന്നും ഒാടി പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതിെൻറ ദൃശ്യങ്ങളുമുണ്ട്.

വെടിയേറ്റ് കട്ടിലിൽ വീണ നിചേതാർ കൗറിനു നേരെ പിസ്റ്റൽ റീലോഡ് ചെയ്ത് അക്രമി ആറു തവണ നിറയൊഴിച്ചു. മരണം സ്ഥിരീകരിക്കാൻ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വൃദ്ധയുടെ മുഖത്തേക്കും നെറ്റിയിലേക്കും വെടിയുതിർക്കുന്നതും വീടിനു പുറത്തുവെച്ച സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

Full View

അക്രമികൾ മൂന്നുപേരും തൂവാലകൊണ്ട് മുഖം മറച്ചിരുന്നു. നിചേതാറിെൻറ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് സാക്ഷി പറയാൻ കോടതിയിൽ ഹാജരാകാനിരിക്കെയാണ് കൊല നടന്നത്. 2016 ലാണ് ഭൂമി തർക്കത്തിനിടെ നിചേതാറിെൻറ ഭർത്താവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുക്കളായ ചിലർ ജയിലിൽ കഴിയുകയാണ്.

നിചേതാറിെൻറയും മകെൻറയും സുരക്ഷ ഉറപ്പാക്കാതിരുന്ന സംഭവത്തിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പ്രതികളിലൊരാളെ പിടികൂടിയതായും സൂചനയുണ്ട്.

Tags:    
News Summary - Woman Shot 10 Times In Face, Chest In UP's Meerut. Son Killed- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.