ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു. സുനന്ദ കോടേക ്കാർ എന്ന ഉദ്യോഗസ്ഥയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
സൗൻസർ എരിയയിലെ ലോദികേഡ ബൂത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വി.എൽ കാന്ത റാവു പറഞ്ഞു. വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
ആറ് ലോക്സഭ സീറ്റുകളിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞടുപ്പാണ് മധ്യപ്രദേശിൽ നടക്കുന്നത്. സിദി, സാഹദോൾ, ജബൽപൂർ, മാഡ്ല, ബാലഗാഡ്, ചിൻഡ്വാര തുടങ്ങിയ ലോക്സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.