ന്യുഡൽഹി: ഇന്ത്യയുടെ ബിസിനസ് റാങ്കിംഗ് കുറഞ്ഞതിന് കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടു. കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാർ സിൻഹയോടാണ് മോദി ഇക്കാര്യത്തിൽ വിശദീകരണമാവശ്യപ്പെട്ടത്. പ്രഗതി സമ്മേളനത്തിൽ വച്ചാണ് മോദി വിശദീകരണം തേടിയത്.
വ്യവസായിക സാഹചര്യം കണക്കാക്കി ലോകബാങ്കാണ് ഇന്ത്യക്ക് 130 റാങ്ക് നൽകിയത് . മുൻ വർഷങ്ങളിലെ റാങ്കിങ്ങിൽ നിന്ന് ഇന്ത്യ നില മെച്ചപ്പെടുത്തിയെങ്കിലും പ്രധാനമന്ത്രി അതിൽ തൃപ്തനല്ലന്നാണ് റിപ്പോർട്ട്. മികച്ച 50 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളത് ഇൗ വിധത്തിലുള്ള റാംഗിങ്ങ് വളർച്ച് സഹായമാവില്ലെന്ന് വിലയിരുത്തലാണ് ഇപ്പോൾ വിശദീകരണം തേടിയതെന്നാണ് സുചന.
നിരാശപ്പെടുത്തുന്നതാണ് ഇൗ വർഷത്തെ റാങ്കിംഗ്. ഇന്ത്യയെ വ്യവസായ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിനായി നിരവധി നടപടികൾ സർക്കാർ കൈകൊണ്ടിരുന്നു എന്നാൽ ലോക ബാങ്ക് അതൊന്നും കണക്കിലെടുത്തിലെന്നും കുടുതൽ മികച്ച റാങ്കിംഗിനായി ശ്രമിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.