ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിന് അധികം ആയുസ്സുണ്ടാകില്ലെന്നും ബി.എസ്. െയദിയൂരപ്പ വൈകാതെ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് ചന്നബസപ്പ അങ്ങാടി. കർണാടകയിൽ ബി.ജെ.പി സർക്കാറിെൻറ കാലത്താണ് ബെളഗാവിയിൽ സുവർണ സൗധ നിർമിച്ചത്. ആഗസ്റ്റിൽ നടക്കുന്ന സുവർണ സൗധയിൽ നിയമസഭ സമ്മേളനത്തിൽ ബി.ജെ.പി നേതൃത്വം നൽകാൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എം.എൽ.എ രേണുകാചാര്യയും സമാനമായ അവകാശവാദവുമായി രംഗത്തെത്തി. സഖ്യസർക്കാറിന് ഏറെ നാൾ നിലനിൽപ്പുണ്ടാകില്ലെന്നും ഇക്കാര്യം തെൻറ രക്തം കൊണ്ട് എഴുതിക്കാണിച്ചുതരാമെന്നും ഈ സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്നും രേണുകാചാര്യ പറഞ്ഞു. നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ പ്രതിപക്ഷ നേതാവും ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയുമാകും. ഇപ്പോഴത്തെ സർക്കാർ മന്ത്രി ഡി.കെ. ശിവകുമാറിെൻറയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെയും മന്ത്രി എച്ച്.ഡി. രേവണ്ണയുടെയും സ്വന്തം പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.