ന്യൂഡല്‍ഹി: ലോകമെമ്പാടും വ്യാപിച്ച കോവിഡ്19നെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇന്ത്യക്ക് ധാരാളം സമയം ലഭിച്ചിരുന്നെന്നും എന്നാൽ അത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ കേന്ദ്രസര്‍ക്കാർ പരാജയപ്പെട്ടെന്നും കോൺഗ്ര സ് എം.പി രാഹുൽ ഗാന്ധി. എല്ലാ തയാറെടുപ്പുകളും നടത്താന്‍ ധാരാളം സമയം ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസർക്കാർ ഈ വിഷയം ഗൗരവമായെടുത്തില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു.
ആവശ്യത്തിന് എന്‍95 മാസ്‌കും ഗ്ലൗസും ലഭിക്കുന്നില്ലെന്ന് പരാതി അറിയിച്ചുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർ കാമ്ന കക്കാറിന്റ കുറിപ്പ് റീട്വീറ്റ് ചെയ്താണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
‘‘സങ്കടം തോന്നുന്നു. ഈ സാഹചര്യം പൂര്‍ണമായും ഒഴിവാക്കാമായിരുന്നു. മുന്നൊരുക്കം നടത്താന്‍ നമുക്ക് മുന്നില്‍ സമയമുണ്ടായിരുന്നു. ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവകരമായി കാണുകയും മികച്ച തയാറെടുപ്പുകൾ നടത്തുകയും ചെയ്യണമായിരുന്നു’’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു .
ചൈനയിലും ഇറ്റലിയിലും കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ സര്‍ജിക്കല്‍ മാസ്‌ക്, വെൻറിലേറ്റര്‍ എന്നിവയുടെ കയറ്റുമതി നിർത്താൻ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അരോപിച്ചിരുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 500ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികൾ വർധിക്കുന്നതിനനുസരിച്ച് ആശുപത്രി സൗകര്യങ്ങളില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. മാസ്‌ക്, ഗ്ലൗസ് എന്നിവക്ക് ദൗർലഭ്യമുണ്ടാകില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പല ഭാഗത്തും ഇവ ലഭിക്കാനില്ലെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.